Subscribe to Updates
Get the latest creative news from FooBar about art, design and business.
- നവംബർ 26 ഇന്ന് ദേശീയ ക്ഷീര ദിനം
- നവംബർ 26ഇന്ന് സ്ത്രീധന വിരുദ്ധ ദിനം
- ഇന്ന് ഭരണഘടനാ ദിനം
- 140 അടി കടന്നു മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് മുന്നറിയിപ്പ് നൽകി തമിഴ്നാട്
- സ്വർണക്കൊള്ള കേസിൽ എ.പത്മകുമാർ എസ് ഐ ടി കസ്റ്റഡിയിൽ
- ടിയർ ഗ്യാസ് പൊട്ടി 2 വനിത പൊലീസ് ഉദ്യോസ്ഥർ അടക്കം മൂന്ന് പേർക്ക് പരിക്ക്
- സൂപ്പർ ലീഗ് കേരളയുടെ ആവേശത്തിൽ മലയാളികൾ മലപ്പുറം-കാലിക്കറ്റ് മത്സരം കാണാനെത്തിയത് 34000 പേർ
- പയ്യന്നൂരിൽ പോലീസിൻ നേരെ ബോംബെറിഞ്ഞ കേസിലെ cpim പ്രവർത്തകർക്ക് 20 വർഷം തടവ്
Author: Manojith TM
തിരുവനന്തപുരം : 29-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയിലെ അന്താരാഷ്ട്ര മത്സര വിഭാഗത്തിൽ പ്രദർശിപ്പിച്ച ചിത്രങ്ങളിൽ നിന്നും ഏറ്റവും മികച്ച ചിത്രത്തിനുള്ള പ്രേക്ഷക പുരസ്കാരം ഉൾപ്പടെ നിരവധി അവാർഡുകൾ നേടി ‘ഫെമിനിച്ചി ഫാത്തിമ’. അന്താരാഷ്ട്ര മത്സര വിഭാഗത്തിലെ മികച്ച ചിത്രത്തിനുള്ള ഫിപ്രസി പുരസ്കാരവും, മികച്ച മലയാള ചിത്രത്തിനുള്ള നെറ്റ്പാക് പുരസ്കാരവും ചിത്രം സ്വന്തമാക്കി. അന്താരാഷ്ട്ര മത്സര വിഭാഗത്തിൽ മികച്ച തിരക്കഥക്കുള്ള ജൂറി പുരസ്കാരവും കെ ആർ മോഹനൻ പുരസ്കാരവും സംവിധായകൻ ഫാസിൽ മുഹമ്മദ് മുഖ്യമന്ത്രിയിൽ നിന്ന് ഏറ്റുവാങ്ങി. ‘ഈസ്റ്റ് ഓഫ് നൂൺ’, ‘മാലു’, ‘റിഥം ഓഫ് ധമ്മാം’, ‘ദ ഹൈപ്പർബോറിയൻസ്’, ‘ദ അദർസൈഡ്’, തുടങ്ങിയ ചിത്രങ്ങളുമായി കടുത്ത മത്സരത്തിനൊടുവിലാണ് ഫെമിനിച്ചി ഫാത്തിമ’ പ്രേക്ഷക പോളിംഗിൽ ഒന്നാമതെത്തിയത്ഭർത്താവായ അഷ്‌റഫിന്റെ കർശന നിയന്ത്രണത്തിൽ ജീവിക്കുന്ന ഫാത്തിമയിലൂടെയാണ് ചിത്രം കഥ പറയുന്നത്. ഫാത്തിമ തന്റെ മകൻ മൂത്രമൊഴിച്ച മെത്തയ്ക്ക് പകരം പുതിയൊരു മെത്ത വാങ്ങാൻ ശ്രമിക്കുന്നതാണ് കഥയുടെ പ്രമേയം. സ്വന്തം നിലപാടുകൾ എടുക്കുന്ന സ്ത്രീകളെ ഫെമിനിച്ചി എന്ന…
രസകരമായ ചർച്ചകൾക്കും വൈവിധ്യമാർന്ന വിഷയങ്ങളും വഴിയൊരുക്കി IFFK യിലെ മീറ്റ് ദി ഡയറക്ടർ പരിപാടി. നിർമിത ബുദ്ധിയുടെ സാധ്യതകൾ, നിർമാണ ചെലവിന്റെ അപര്യാപ്തതകൾ തുടങ്ങി ചലച്ചിത്ര നിർമാണത്തിന്റെ വിവിധ വശങ്ങളെപ്പറ്റിയുള്ള സംവാദ വേദിയായിരുന്നു ഇന്ന് (ഡിസംബർ 15) നടന്ന മീറ്റ് ദ ഡയറക്ടർ പ്രോഗ്രാം. അങ്കമ്മാളിന്റെ സംവിധായകൻ വിപിൻ രാധാകൃഷ്ണൻ, മുഖക്കണ്ണാടിയുടെ സംവിധായകർ സതീഷ് ബാബുസേനൻ, സന്തോഷ് ബാബുസേനൻ, ഷിർകോവ : ഇൻ ലൈസ് വീ ട്രസ്റ്റിന്റെ സംവിധായകൻ ഇഷാൻ ശുക്ല, വട്ടുസി സോമ്പിയുടെ സംവിധായകൻ സിറിൽ അബ്രഹാം ഡെന്നിസ്, ബോഡിയുടെ സംവിധായകൻ അഭിജിത് മജുംദാർ, നിർമാതാവും സൗണ്ട് ഡിസൈനറുമായ അമല പോപ്പുരി, ദി ഷെയിംലസിലെ അഭിനേത്രി ഒമാരാ ഷെട്ടി തുടങ്ങി ഇത്തവണത്തെ മേളയിൽ ഇന്നലെ പ്രദർശിപ്പിച്ച പ്രധാന ചിത്രങ്ങളുടെ അരങ്ങിലും അണിയറയിലും പ്രവർത്തിച്ചവർ പ്രേക്ഷകരോടു നേരിട്ട് സംവദിച്ചു. പരിപാടിയിൽ മീര സാഹിബ് ആയിരുന്നു മോഡറേറ്റർ. അണിയറ പ്രവർത്തകർ സിനിമകളെ കാണികൾക്ക് പരിചയപ്പെടുത്തിക്കൊണ്ടാണു ചർച്ചകൾ ആരംഭിച്ചത്. കാണികളുമായുള്ള ചോദ്യോത്തര വേളയുമുണ്ടായിരുന്നു. ഇഷാൻ…
ഗോവ : 55-ാമത് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് ഇന്ത്യയുടെ (ഐഎഫ്എഫ്‌ഐ) സമാപന ചടങ്ങില്‍ നടന്‍ വിക്രാന്ത് മാസിക്ക് ഇന്ത്യന്‍ ഫിലിം പേഴ്‌സണാലിറ്റി ഓഫ് ദ ഇയര്‍ അവാര്‍ഡ് സമ്മാനിച്ചു. ഇന്ത്യന്‍ സിനിമയ്ക്ക് മാസ്സി നല്‍കിയ അസാധാരണ സംഭാവനകളെ മാനിച്ചാണ് അവാര്‍ഡ്. ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്തും ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം സെക്രട്ടറി സഞ്ജയ് ജാജുവും ചേര്‍ന്നാണ് പുരസ്‌കാരം സമ്മാനിച്ചത്. ”ഇത് തന്റെ ജീവിതത്തിലെ ഒരു വൈകാരിക നിമിഷമാണ്. ഇങ്ങനെയൊരു ബഹുമതി ലഭിക്കുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. ജീവിതത്തിന് അതിന്റെ ഉയര്‍ച്ച താഴ്ചകളുണ്ട്, പക്ഷേ 12-ത് ഫെയില്‍ എന്ന സിനിമയിലെ തന്റെ കഥാപാത്രം ചെയ്തതുപോലെ പുനരാരംഭിക്കാന്‍ നാം എപ്പോഴും തയ്യാറായിരിക്കണം” എന്ന് പുരസ്‌ക്കാരം സ്വീകരിച്ചുകൊണ്ട് വിക്രാന്ത് മാസി പ്രതികരിച്ചു. ”താന്‍ ഹൃദയത്തില്‍ കഥ പറയുന്നയാളാണ്്. സാധാരണക്കാരുടെ ശബ്ദമാകാന്‍ അനുവദിക്കുന്ന തിരക്കഥകളാണ് തിരഞ്ഞെടുക്കുന്നത്. നിങ്ങള്‍ എവിടെ നിന്ന് വന്നാലും നിങ്ങളെയും നിങ്ങളുടെ കഥകളും നിങ്ങളുടെ വേരുകളും കണ്ടെത്തണമെന്നും അദ്ദേഹം പറഞ്ഞു. സ്വപ്നങ്ങള്‍ക്കും പോരാട്ടങ്ങള്‍ക്കും…
ഗോവ – 55-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് ഗോവയില്‍ കൊടിയേറി. നവംബര്‍ 20 മുതല്‍ 28 വരെ നടക്കുന്ന മേളയുടെ ഉദ്ഘാടന ചടങ്ങുകള്‍ ഇന്നലെ വൈകീട്ട് തലിഗാവിലെ ശ്യാമപ്രസാദ് മുഖര്‍ജി സ്റ്റേഡിയത്തില്‍ നടന്നു. ഗ്രീന്‍ ഗോവ ഗ്രീന്‍ ഇന്ത്യ എന്ന മുദ്രാവാക്യവുമായി തെങ്ങിന്‍ തൈക്ക് വെള്ളമൊഴിച്ചുകൊണ്ടാണ് ഇത്തവണത്തെ ചലച്ചിത്രമേള കൊടിയേറിയത്. ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത്, ഐ ആന്‍ഡ് ബി സെക്രട്ടറി സഞ്ജയ് ജാജു, ഫെസ്റ്റിവല്‍ ഡയറക്ടര്‍ ശേഖര്‍ കപൂര്‍, ആത്മീയ ഗുരുവും യോഗചര്യനുമായ ശ്രീ ശ്രീ രവിശങ്കര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.മേളയുടെ ചരിത്രത്തിലാദ്യമായി ശ്രവണ വൈകല്യമുള്ളവരടക്കം എല്ലാവര്‍ക്കും മേളയില്‍ പൂര്‍ണ്ണമായി പങ്കെടുക്കാനും ആസ്വദിക്കാനും കഴിയുന്നുവെന്ന് ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഉദ്ഘാടന ചടങ്ങില്‍ തത്സമയ ഇന്ത്യന്‍ ആംഗ്യ ഭാഷാ വ്യാഖ്യാനം അവതരിപ്പിച്ചു. പാര്‍ശ്വവത്കരിക്കപ്പെട്ട ലോകത്ത് അല്ലെങ്കില്‍ രാജ്യങ്ങളില്‍ സിനിമകളുണ്ടാകുന്നത് വലിയ പരിഹാരമാണെന്ന് ഉദ്ഘാടനച്ചടങ്ങില്‍ ഫെസ്റ്റിവല്‍ ഡയറക്ടര്‍ ശേഖര്‍ കപൂര്‍ പറഞ്ഞു. ലോകത്ത് ഏറ്റവും കൂടുതല്‍ കഥകള്‍ ഉത്പാദിപ്പിക്കപ്പെടുന്നത് നമ്മുടെ രാജ്യത്താണെന്നും ഏറ്റവും കൂടുതല്‍ പ്രേക്ഷകരുള്ളതും…
ഗോവ: നാളെ ആരംഭിക്കുന്ന 55-ാമത് അന്തരാഷ്ട്ര ചലച്ചിത്രമേളയുടെ ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോള്‍, ഡെലിഗേറ്റുകളും, മാധ്യമ പ്രതിനിധികളും ദിവസങ്ങള്‍ക്ക് മുന്‍പ് തന്നെ എത്തിച്ചേര്‍ന്ന് തങ്ങളുടെ ഡെലിഗേറ്റ് പാസുകള്‍ സ്വീകരിക്കുന്നതിനുള്ള തിരക്കുകളും ആരംഭിച്ചു. 20ന് ഉച്ചകഴിഞ്ഞ് ബംബോളിം ശ്യാമപ്രസാദ് മുഖര്‍ജി സ്റ്റേഡിയത്തില്‍ നടക്കുന്ന ഉദ്ഘാടന പരിപാടിയില്‍ 50 ലധികം സെലിബ്രിറ്റികളാണ് പങ്കെടുക്കുന്നത്. 9 ദിവസത്തെ ചലച്ചിത്രമേളയില്‍ 270-ലധികം സിനിമകള്‍ പ്രദര്‍ശിപ്പിക്കും.181 രാജ്യങ്ങളില്‍ നിന്നുള്ള 180-ലധികം അന്തര്‍ദേശീയ സിനിമകള്‍ ഫിലിം ഫെസ്റ്റിവലില്‍ ഉണ്ടാകും, ഐഎഫ്എഫ്‌ഐ 2024ല്‍ 14 ഏഷ്യന്‍ പ്രീമിയറുകളും 106 ഇന്ത്യന്‍ പ്രീമിയറുകളും നടക്കുമെന്ന് കഴിഞ്ഞ ദിവസം മാധ്യമങ്ങളെ അഭിസംബോധന ചെയ്ത ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് പറഞ്ഞു. ഈ വര്‍ഷം 4,023 ഡെലിഗേറ്റുകളും 1,288 വിദ്യാര്‍ത്ഥികളും 1,196 ചലച്ചിത്ര പ്രൊഫഷണലുകളും ഉള്‍പ്പെടെ 6,507 ഡെലിഗേറ്റുകള്‍ ഫിലിം ഫെസ്റ്റിവലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്, കഴിഞ്ഞ ചലച്ചിത്രമേളയെ അപേക്ഷിച്ച് ഡെലിഗേറ്റുകളുടെ എണ്ണത്തില്‍ 25% വര്‍ധനവുണ്ടായെന്നും സാവന്ത് പറഞ്ഞു. ഫെസ്റ്റിവലില്‍ ഭിന്നശേഷിയുള്ള വ്യക്തികള്‍ക്ക് സൗകര്യങ്ങള്‍ ഉള്‍പ്പെടുത്തും.ദിവസേന നാല്…
