Subscribe to Updates
Get the latest creative news from FooBar about art, design and business.
- ഗോവ ലോകായുക്ത മാർച്ച് 4 ന് സത്യപ്രതിജ്ഞ ചെയ്യും
- കോടികൾ കൈക്കൂലി ഡെപ്യൂട്ടി ഡയറക്ടർ ദേബബ്രത മൊഹന്തി അറസ്റ്റിൽ
- ഗോവ നിയമസഭ ബജറ്റ് സമ്മേളനത്തിൽ വിരേഷ് നാല് സ്വകാര്യ ബില്ലുകൾ അവതരിപ്പിക്കും
- കുര്‍ചോറം രവീന്ദ്ര ഭവനില്‍ ആദ്യമായി പാസ്പോർട്ട് സേവാ ക്യാമ്പ്
- വിരേഷ് ബോര്‍ക്കര്‍ നിരാഹാരസമരം അവസാനിപ്പിച്ചു
- ഗോവയിലെ നിശാക്ലബിലുണ്ടായ തീപിടുത്ത ദുരന്തം: 13 പേർക്കെതിരെ പോലീസ് കുറ്റപത്രം സമർപ്പിച്ചു
- ചലച്ചിത്രോത്സവത്തിന് ഇന്ന് തിരശീല വീഴും പ്രദർശിപ്പിച്ചത് 35 ഓളം സിനിമകൾ
- സെക്ഷന്‍ 39A റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം ശക്തം
Author: Reporter Goanmalayali.
ഗോവ : ഡിസംബര്‍ 20 ശനിയാഴ്ച സംസ്ഥാനത്ത് ജില്ലാപഞ്ചായത്ത് തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തില്‍ ശനിയാഴ്ച സംസ്ഥാന സര്‍ക്കാര്‍ ശമ്പളത്തോടുകൂടിയ അവധി ദിനമായി പ്രഖ്യാപിച്ചു. പൊതുഭരണ വകുപ്പ് പുറപ്പെടുവിച്ച വിജ്ഞാപനമനുസരിച്ച്, വോട്ടര്‍മാര്‍ക്ക് അവരുടെ വോട്ടവകാശം വിനിയോഗിക്കാന്‍ പ്രാപ്തമാക്കുന്നതിന് സംസ്ഥാനത്തുടനീളം ശമ്പളത്തോടുകൂടിയ അവധി ബാധകമായിരിക്കും. വ്യവസായ തൊഴിലാളികള്‍, സര്‍ക്കാര്‍ വകുപ്പുകളിലെയും സംസ്ഥാന സര്‍ക്കാര്‍ വ്യവസായ വകുപ്പുകളിലെയും ദിവസവേതന തൊഴിലാളികള്‍, സ്വകാര്യ സ്ഥാപനങ്ങളിലെ വാണിജ്യ, വ്യാവസായിക തൊഴിലാളികള്‍, എല്ലാ സ്വകാര്യ സ്ഥാപനങ്ങള്‍, ഏതെങ്കിലും ബിസിനസ്സ്, വ്യാപാരം അല്ലെങ്കില്‍ വ്യാവസായിക സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന ദിവസവേതന അല്ലെങ്കില്‍ കാഷ്വല്‍ തൊഴിലാളികള്‍ എന്നിവര്‍ക്ക് അവധി ബാധകമാണ്. ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പ് പ്രചാരണം അതിന്റെ ഉച്ചസ്ഥായിയിലെത്തിയിരിക്കുകയാണ്. മൊത്തം 226 സ്ഥാനാര്‍ത്ഥികള്‍ മത്സരരംഗത്തുണ്ട്. നോര്‍ത്ത് ഗോവയില്‍ 111 സ്ഥാനാര്‍ത്ഥികളും സൗത്ത് ഗോവയില്‍ 115 സ്ഥാനാര്‍ത്ഥികളും മത്സരിക്കുന്നു. ഏകദേശം 40 ജില്ലാ പഞ്ചായത്ത് നിയോജകമണ്ഡലങ്ങള്‍ ചതുര്‍കോണ പോരാട്ടത്തിന് സാക്ഷ്യം വഹിക്കുന്നു. നോര്‍ത്ത്, സൗത്ത് ഗോവയിലെ 25 വീതം 50 ജില്ലാ പഞ്ചായത്ത് നിയോജകമണ്ഡലങ്ങള്‍…
ഗോവ : ഗോവ ബിര്‍ച്ച് ബൈ റോമിയോ ലെയ്ന്‍ ക്ലബ് തീപിടുത്തില്‍ 25 പേരുടെ ജീവന്‍ നഷ്ടപ്പെട്ട കേസില്‍ പ്രതികളായ ലുത്ര സഹോദരന്മാരെ ഇന്ന് ഉച്ചകഴിഞ്ഞ് ഡല്‍ഹിയിലേക്ക് കൊണ്ടുവരും. റിപ്പോര്‍ട്ട് അനുസരിച്ച് സഹോദരന്‍മാരായ സൗരഭ് ലുത്ര, ഗൗരവ് ലുത്ര എന്നിവര്‍ ഇന്‍ഡിഗോ വിമാനത്തില്‍ ഉച്ചയ്ക്ക് 1.45 ഓടെ തായ്ലന്‍ഡില്‍ നിന്ന് ഡല്‍ഹി വിമാനത്താവളത്തില്‍ എത്തും. പ്രതികളെ കസ്റ്റഡിയിലെടുക്കാന്‍ ഗോവ പോലീസിന്റെയും ഡല്‍ഹി പോലീസിന്റെയും സംഘങ്ങള്‍ വിമാനത്താവളത്തില്‍ ഉണ്ടാകും. ഡല്‍ഹി വിമാനത്താവളത്തില്‍ നിന്ന്, ഇവരെ നേരിട്ട് പട്യാല ഹൗസ് കോടതിയിലേക്ക് കൊണ്ടുപോകും. അവിടെ ഗോവ പോലീസ് അവരുടെ ട്രാന്‍സിറ്റ് റിമാന്‍ഡ് ആവശ്യപ്പെടും. റിമാന്‍ഡ് ലഭിച്ചതോടെ ക്ലബ്ബ് തീപിടുത്ത സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണത്തിനായി പ്രതികളെ ഗോവയിലേക്ക് കൊണ്ടുപോകാന്‍ പോലീസിന് കഴിയും.
ഗോവ : അഴിമതിയും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളും അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഗോവ ബച്ചാവോ അഭിയാന്‍ (ജിബിഎ) ഗോവ വിമോചന ദിനമായ ഡിസംബര്‍ 19 ന് ആസാദ് മൈതാനിയില്‍ പൊതുയോഗം സംഘടിപ്പിക്കും. ഡിസംബര്‍ ആദ്യവാരം തീപിടുത്തത്തില്‍ 25 പേര്‍ കൊല്ലപ്പെട്ട അര്‍പോറയിലെ നിശാക്ലബ്ബായ ബിര്‍ച്ച് ബൈ റോമിയോ ലെയ്നിലെ നിയമവിരുദ്ധ മാറ്റങ്ങളെക്കുറിച്ച് യോഗം ചര്‍ച്ച ചെയ്യുമെന്ന് ജിബിഎ കണ്‍വീനര്‍ സബീന മാര്‍ട്ടിന്‍സ് പറഞ്ഞു.
ഗോവ: കലയെ കൂടുതല്‍ ആളുകളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ സെറന്‍ഡിപിറ്റി ആര്‍ട്ട്‌സ് ഫൗണ്ടേഷന്‍ സംഘടിപ്പിക്കുന്ന സെറിന്‍ഡിപിറ്റി വാര്‍ഷിക കലാമേളയുടെ പത്താം പതിപ്പിന് നാളെ പനജിയില്‍ തുടക്കം. ഡിസംബര്‍ 21 വരെയാണ് മേള നടക്കുന്നത്. കല, നാടകം, സംഗീതം, സാഹിത്യം, നൃത്തം, ഭക്ഷണം, കരകൗശല വസ്തുക്കള്‍ തുടങ്ങിയ ബഹുമുഖ മേഖലകളില്‍ നിന്നുള്ള വ്യക്തിത്വങ്ങള്‍ ഈ വാര്‍ഷിക കലാമേളയുടെ ഭാഗമാകുന്നു. കൂടാതെ ആര്‍ട്ട് എക്‌സിബിഷനുകള്‍, വര്‍ക്ക്‌ഷോപ്പുകള്‍, തത്സമയ പ്രകടനങ്ങള്‍ എന്നിവയും ഉണ്ടായിരിക്കും. പനജിയിലെ നദീതീരങ്ങള്‍, പൈതൃക കെട്ടിടങ്ങള്‍, സാസ്‌കാരിക കേന്ദ്രങ്ങള്‍, ആഡിറ്റോറിയങ്ങള്‍, പാര്‍ക്കുകള്‍ എന്നിവ കലാമേളയുടെ ഭാഗമാകുന്നുവെന്ന പ്രത്യേകതയുമുണ്ട്. ഇത്തവണ 35-ലധികം പ്രമുഖ വ്യക്തിത്വങ്ങള്‍ ക്യൂറേറ്റ് ചെയ്ത 250-ലധികം പ്രോജക്ടുകള്‍ക്കൊപ്പം ഇന്ത്യയിലും ലോകമെമ്പാടുമുള്ള കലാകാരന്മാര്‍, സംഗീതജ്ഞര്‍, പാചകക്കാര്‍, ഡിസൈനര്‍മാര്‍, കഥാകാരന്മാര്‍ എന്നിവര്‍ പങ്കെടുക്കും. കുടുംബങ്ങള്‍ക്കും, വിദ്യാര്‍ത്ഥികള്‍ക്കും, വിനോദ സഞ്ചാരികള്‍ക്കും, കുട്ടികള്‍ക്കും അങ്ങനെ എല്ലാവര്‍ക്കും ഈ കലാമേളയില്‍ പങ്കെടുക്കാവുന്നതാണ്. സന്ദര്‍ശകരെ ഒരൊറ്റ വേദിയില്‍ ഒതുക്കുന്നതിനുപകരം നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ സജ്ജമാക്കിയിട്ടുള്ള വേദികളില്‍ തങ്ങളുടെ അഭിരുചിക്കനുസരിച്ചുള്ള കലകള്‍…
ഗോവ: ഗോവയിലെ ‘ബിര്‍ച്ച് ബൈ റോമിയോ ലെയ്ന്‍’ നൈറ്റ്ക്ലബിന്റെ സഹ ഉടമകളായ സൗരഭ്, ഗൗരവ് ലുത്ര എന്നിവരെ വ്യാഴാഴ്ച പുലര്‍ച്ചെ ഇന്ത്യന്‍ നിയമ നിര്‍വ്വഹണ ഏജന്‍സികളുടെ അഭ്യര്‍ത്ഥന പ്രകാരം തായ് പോലീസ് കസ്റ്റഡിയിലെടുത്തതായി വൃത്തങ്ങള്‍ അറിയിച്ചു. കഴിഞ്ഞയാഴ്ച 25 പേരുടെ മരണത്തിനിടയാക്കിയ തീപിടുത്തത്തെത്തുടര്‍ന്ന് ഇവര്‍ രാജ്യം വിടുകയായിരുന്നു. ഫുക്കറ്റിലെ ഒരു റിസോര്‍ട്ടില്‍ നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. സഹോദരങ്ങളെ കസ്റ്റഡിയിലെടുത്ത ചിത്രങ്ങള്‍ തായ്ലന്‍ഡ് പോലീസ് പുറത്തുവിട്ടു. ഇവരെ ഇന്ത്യന്‍ അധികാരികള്‍ക്ക് കൈമാറും. ഒരു സംഘം ഇതിനകം അവിടെ എത്തിയിട്ടുണ്ടെന്ന് വൃത്തങ്ങള്‍ അറിയിച്ചു. ഗോവ പോലീസ് വിദേശകാര്യ മന്ത്രാലയത്തിന്റെയും സിബിഐയുടെയും നേതൃത്വത്തില്‍ ഇന്റര്‍പോളിനോട് ഇവരെ പിടികൂടാന്‍ ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് ഇന്റര്‍പോള്‍ അവര്‍ക്കെതിരെ ഒരു ബ്ലൂ കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചു. ഒരു വ്യക്തിയുടെ ഐഡന്റിറ്റി, എവിടെയാണ് അല്ലെങ്കില്‍ ഒരു ക്രിമിനല്‍ അന്വേഷണവുമായി ബന്ധപ്പെട്ട് അയാളുടെ പ്രവര്‍ത്തനങ്ങള്‍ എന്നിവയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുന്നതിനാണ് സാധാരണയായി ബ്ലൂ നോട്ടീസ് പുറപ്പെടുവിക്കുന്നത്. ബ്ലൂ കോര്‍ണര്‍ നോട്ടീസ് പ്രോസസ്സ് ചെയ്യാന്‍ സാധാരണയായി…
ഗോവ- ആള്‍ ഇന്‍ഡ്യ മലയാളി അസോസിയേഷന്‍ ( എയ്മ) ഗോവ യൂണിറ്റിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പ്രഥമ ബാഡ്മിന്റണ്‍ ലീഗില്‍ ICY ICE LEGENDS ടീം ജേതാക്കളായി. ടീം MAGIC TOUCH രണ്ടാം സ്ഥാനവും, MARGAO HIGH FLYERS ടീം മൂന്നാം സ്ഥാനവും നേടി. ചാമ്പ്യന്‍മാര്‍ക്ക് 70000 രൂപയും എയ്മ ഗോവ യൂണിറ്റിന്റെ എവര്‍ റോളിംഗ് ട്രോഫിയുമാണ് സമ്മാനം. രണ്ട്, മൂന്ന് സ്ഥാനക്കാര്‍ക്ക് യഥാക്രമം 40000, 10000 എന്നിങ്ങനെ ക്യാഷ് പ്രൈസും ട്രോഫിയുമാണ് സമ്മാനം. ഡിസംബര്‍ 7 ന് പനാജി കംപാല്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ എട്ട് ടീമുകളിലായി 156 കളിക്കാര്‍ പങ്കെടുത്തു. ഗോവയിലെ മികച്ച ബാഡ്മിന്റണ്‍ കളിക്കാരെ പ്രായഭേദമില്ലാതെ ഒത്തൊരുമിപ്പിച്ചുകൊണ്ട് ഗോവ യൂണിറ്റ് സംഘടിപ്പിച്ച ബാഡ്മിന്റണ്‍ ലീഗിന് മികച്ച പ്രതികരണമാണ് ലഭിച്ചതെന്ന് സംഘാടകര്‍ പറഞ്ഞു.
ഗോവ : ഗോവയിലെ ബിർച്ച് ബൈ റോമിയോ ലെയ്ൻ നിശാക്ലബ്ബിലെ തീപിടുത്തത്തിൽ 25 പേരുടെ മരണത്തിനിടയാക്കിയ ദാരുണ സംഭവവുമായി ബന്ധപ്പെട്ട് മറ്റൊരു മാനേജരെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. ഭരത് എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. ഒരു മാനേജരെ ഇന്നലെ തന്നെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ക്ലബിലെ ദൈനംദിന പ്രവർത്തനങ്ങൾക്ക് ഇയാൾ മേല്‍നോട്ടം വഹിച്ചിരുന്നതായി പോലീസ് പറഞ്ഞു.അതേ സമയം ക്ലബിന്റെ ഉടമ സൗരഭ് ലുത്ര ഇപ്പോഴും ഒളിവിലാണ്. ഇന്ത്യയിലുടനീളം 50 റെസ്റ്റോറന്റുകൾ ആരംഭിക്കാൻ ലുത്ര ലക്ഷ്യമിട്ടിരുന്നു എന്നാണ് അറിയാന്‍ കഴിഞ്ഞത്. ലൂത്രയുടെ ലിങ്ക്ഡ്ഇൻ പ്രൊഫൈലിൽ ‘റോമിയോ ലെയ്ൻ, ബിർച്ച് ആൻഡ് മാമാസ് ബുവോയിയിലെ ചെയർമാൻ’ എന്നാണ് ചേര്‍ത്തിരിക്കുന്നത്. അതേ സമയം ഇയാള്‍ ഗോവയില്‍ വല്ലപ്പോഴും മാത്രമാണ് എത്തിയിരുന്നതെന്നും പ്രതിനിധികളാണ് ചുമതലകള്‍ ഏറ്റെടുത്തിരുന്നതെന്നും ജീവനക്കാര്‍ പറയുന്നു. ക്ലബ്ബിലെ ഡാൻസ് ഫ്ലോറിൽ തീപിടിത്തമുണ്ടായപ്പോള്‍ നൂറിലധികം പേരുണ്ടായിരുന്നുവെന്നും , രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ അവരിൽ ചിലർ താഴേക്ക് ഓടി അടുക്കളയിലേക്ക് പോയി, അവിടെ ജീവനക്കാർക്കൊപ്പം കുടുങ്ങിയെന്നുമാണ് അറിയാന്‍ കഴിഞ്ഞത്.…
ഗോവ – അര്‍പോറ നിശാക്ലബിലുണ്ടായ തീപിടുത്തത്തിൽ മരിച്ചവരിൽ നാല് ഡൽഹി വിനോദസഞ്ചാരികളും ഉത്തരാഖണ്ഡ്, ജാർഖണ്ഡ്, നേപ്പാൾ എന്നിവിടങ്ങളിൽ നിന്നുള്ള 21 ജീവനക്കാരും ഉൾപ്പെട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി പ്രമോദ് സാവന്ത് സ്ഥിരീകരിച്ചു. ക്ലബ്ബിനുള്ളിൽ ഉപയോഗിച്ചിരുന്ന ഇലക്ട്രിക്കൽ കരിമരുന്ന് പ്രയോഗങ്ങളാണ് അപകടത്തിന് കാരണമെന്ന് ഫോറൻസിക് സംഘം കണ്ടെത്തിയിട്ടുണ്ട്. സ്ഫോടനമായിരുന്നില്ലെന്നും ക്ലബിലെ വിശാലമായ തടികൊണ്ടുള്ള ഉൾഭാഗങ്ങളില്‍ തീ വേഗത്തിൽ പടരുകയായിരുന്നുവെന്നും സാവന്ത് പറഞ്ഞു. നൈറ്റ്ക്ലബിന്റെ സുരക്ഷാ ലംഘനങ്ങളെ നിശിതമായി വിമർശിച്ച മുഖ്യമന്ത്രി പരിസരത്ത് രണ്ട് എക്സിറ്റുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും അതാണ് പലരും കുടുങ്ങിപ്പോയതെന്നും പറഞ്ഞു. മരണപ്പെട്ട 25 പേരില്‍ 23 പേരും രക്ഷപ്പെടാൻ ശ്രമിച്ച താഴത്തെ അടുക്കള പ്രദേശത്ത് ശ്വാസംമുട്ടി മരിക്കുകയായിരുന്നുവെന്ന് ഫോറൻസിക് കണ്ടെത്തലുകൾ സൂചിപ്പിക്കുന്നു. അതേസമയം കൃത്യനിർവ്വഹണത്തിൽ വീഴ്ച വരുത്തിയെന്ന് ആരോപിച്ച് മൂന്ന് ഉദ്യോഗസ്ഥരെ സംസ്ഥാന സർക്കാർ സസ്പെൻഡ് ചെയ്തു. മുൻ ഗോവ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് (ജിഎസ്പിസിബി) മെമ്പർ സെക്രട്ടറി ഡോ. ഷാമില മൊണ്ടീറോ, അന്നത്തെ പഞ്ചായത്ത് ഡയറക്ടർ സിദ്ധി ഹലാങ്കർ, അന്നത്തെ…
നടിയെ ആക്രമിച്ച കേസ്: ആദ്യ ആറു പ്രതികൾ കുറ്റക്കാർ; ദിലീപിനെ വെറുതെ വിട്ടു
തിരുവനന്തപുരം: 30-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ ഉദ്ഘാടന ചിത്രമായി ആന്‍മേരി ജാസിര്‍ സംവിധാനം ചെയ്ത ‘പലസ്തീന്‍ 36’ എന്ന ചിത്രം പ്രദര്‍ശിപ്പിക്കും. ഈ വര്‍ഷത്തെ ടോക്കിയോ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ മികച്ച ചിത്രത്തിനുള്ള ഗ്രാന്‍ഡ് പ്രീ പുരസ്‌കാരം നേടിയ ഈ ചിത്രം, ടോറോന്‍േറാ അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ ഗാലാ പ്രസന്റേഷന്‍ വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ചപ്പോള്‍ 20 മിനിറ്റ് നേരമുള്ള കരഘോഷവും നേടിയിരുന്നു.. 98-ാമത് ഓസ്‌കര്‍ പുരസ്‌കാരത്തിനായി ഔദ്യോഗികമായി തിരഞ്ഞെടുക്കപ്പെട്ട പലസ്തീനിയന്‍ ചിത്രം കൂടിയാണിത്. 1936 മുതല്‍ 1939 വരെ നീണ്ടുനിന്ന ബ്രിട്ടീഷ് അധിനിവേശത്തിനെതിരെയുള്ള അറബ് കലാപത്തെ പശ്ചാത്തലമാക്കിയ ചരിത്ര ചിത്രമാണിത്. ഗ്രാമീണനായ യൂസഫിന്റെ ജീവിതസംഘര്‍ഷങ്ങളും, ജെറുസലേമിലെ കലാപസാഹചര്യങ്ങളുമാണ് ചിത്രത്തിന്റെ പ്രധാന പ്രമേയം. ബ്രിട്ടീഷ് ഭരണത്തിനും സയണിസത്തിനുമെതിരെ പലസ്തീന്‍ കലാപം ആരംഭിച്ച വര്‍ഷമാണ് ചിത്രത്തിന്റെ പേരില്‍ സൂചിപ്പിച്ചിരിക്കുന്നത്. വികാരനിര്‍ഭരമായ കുടുംബ ബന്ധങ്ങളെ അവതരിപ്പിച്ച ആന്‍മേരി ജാസിറിന്റെ ‘വാജിബും’ ഇത്തവണ ഐ.എഫ്.എഫ്.കെ വേദിയില്‍ പ്രദര്‍ശിപ്പിക്കും. 2017-ല്‍ ചിത്രത്തിന് ഐ.എഫ്.എഫ്.കെയില്‍ സുവര്‍ണചകോരം ലഭിച്ചിരുന്നു.
