ഗോവ : പനാജിയില്‍ കാറ് റിവേഴ്‌സ് ചെയ്യുന്നതിനിടെ 18 കാരന്‍ കാല്‍നടയാത്രക്കാരനെ ഇടിച്ചു തെറിപ്പിച്ചു. തലിഗാവ് നിവാസി ഷാഹിദ് മൊഹറം അൻസാരിയാണ് അപകടകരമായ വിധത്തില്‍ കാര്‍ ഓടിച്ചത്. ഇയാള്‍ മദ്യപിച്ചിരുന്നതായി പൊലീസ് പിന്നീട് പറഞ്ഞു. സിസിടിവി ദൃശ്യങ്ങള്‍ അനുസരിച്ച് ആദ്യം പര്‍ക്ക് ചെയ്തിരുന്ന ഒരു ഇരുചക്രവാഹനത്തെ ഇടിച്ചതിന് ശേഷമാണ് ഇയാള്‍ വേഗത്തില്‍ വാഹനം റിവേഴ്സ് എടുത്ത് കാല്‍നടയാത്രക്കാരനായ മുകള്‍ ജോഷി എന്നയാളെ ഇടിച്ചത്. കാലിന് പരിക്കേറ്റ ഇദ്ദേഹത്തെ ഗോവ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാവിലെ 8 മണിയോടെ ആയിരുന്നു സംഭവം. സ്പായിലെ ജീവനക്കാരനായ അന്‍സാരിയെ സംഭവത്തിനുശേഷം, പോലീസ് നോർത്ത് ഗോവ ജില്ലാ ആശുപത്രിയിലേക്ക് പരിശോധനയ്ക്കായി അയച്ചിരുന്നു, മദ്യത്തിന്റെ സാന്നിധ്യം സ്ഥിരീകരിച്ച ശേഷം, മദ്യപിച്ച് വാഹനമോടിച്ചതിന് അയാൾക്കെതിരെ എഫ്‌ഐആർ ഫയൽ ചെയ്തു.
Trending
- 2026 ലെ ഐ പി എല്‍ താരലേലം- താരങ്ങള്‍ ആയിരം കഴിഞ്ഞു
- രാഹുലിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കണം- കെ. മുരളീധരന്‍
- കടുവസെന്‍സസിനിടെ വനത്തില്‍ അകപ്പെട്ട സംഘം തിരിച്ചെത്തി
- 18കാരന്‍ മദ്യപിച്ച് കാര്‍ റിവേഴ്സ് എടുക്കുന്നതിനിടെ കാല്‍നടയാത്രക്കാരന് പരിക്ക്
- ഓൾഡ് ഗോവ സെന്റ് ഫ്രാൻസിസ് സേവ്യർ തിരുനാൾ ഇന്ന്
- അതിജീവിതയെ അതിക്ഷേപിച്ച കേസിൽ രാഹുൽ ഈശ്വർ ജയിലിലേക്ക്
- തീർത്ഥാടകർ സഞ്ചരിച്ച ബസിന് തീപ്പിടിച്ചു ആളപായമില്ല
- പാലക്കാട് വിടാൻ രാഹുൽ മാങ്കുട്ടം ഉപയോഗിച്ച ചുവന്ന കാർ സുക്ഷിച്ചത് കോൺ ഗ്രസ് നേതാവിന്റെ വീട്ടിൽ

