ഗോവ : പനാജിയില്‍ കാറ് റിവേഴ്സ് ചെയ്യുന്നതിനിടെ 18 കാരന് കാല്‍നടയാത്രക്കാരനെ ഇടിച്ചു തെറിപ്പിച്ചു. തലിഗാവ് നിവാസി ഷാഹിദ് മൊഹറം അൻസാരിയാണ് അപകടകരമായ വിധത്തില്‍ കാര്‍ ഓടിച്ചത്. ഇയാള്‍ മദ്യപിച്ചിരുന്നതായി പൊലീസ് പിന്നീട് പറഞ്ഞു. സിസിടിവി ദൃശ്യങ്ങള്‍ അനുസരിച്ച് ആദ്യം പര്‍ക്ക് ചെയ്തിരുന്ന ഒരു ഇരുചക്രവാഹനത്തെ ഇടിച്ചതിന് ശേഷമാണ് ഇയാള്‍ വേഗത്തില്‍ വാഹനം റിവേഴ്സ് എടുത്ത് കാല്‍നടയാത്രക്കാരനായ മുകള്‍ ജോഷി എന്നയാളെ ഇടിച്ചത്. കാലിന് പരിക്കേറ്റ ഇദ്ദേഹത്തെ ഗോവ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാവിലെ 8 മണിയോടെ ആയിരുന്നു സംഭവം. സ്പായിലെ ജീവനക്കാരനായ അന്‍സാരിയെ സംഭവത്തിനുശേഷം, പോലീസ് നോർത്ത് ഗോവ ജില്ലാ ആശുപത്രിയിലേക്ക് പരിശോധനയ്ക്കായി അയച്ചിരുന്നു, മദ്യത്തിന്റെ സാന്നിധ്യം സ്ഥിരീകരിച്ച ശേഷം, മദ്യപിച്ച് വാഹനമോടിച്ചതിന് അയാൾക്കെതിരെ എഫ്ഐആർ ഫയൽ ചെയ്തു.
Trending
- സായന്തന മോഹന്‍ ഇന്ത്യൻ ക്ലാസിക്കല്‍ ഡാന്‍സിലെ വളർന്നുവരുന്ന പ്രതിഭ
- ഗോവ ലോകായുക്ത മാർച്ച് 4 ന് സത്യപ്രതിജ്ഞ ചെയ്യും
- കോടികൾ കൈക്കൂലി ഡെപ്യൂട്ടി ഡയറക്ടർ ദേബബ്രത മൊഹന്തി അറസ്റ്റിൽ
- ഗോവ നിയമസഭ ബജറ്റ് സമ്മേളനത്തിൽ വിരേഷ് നാല് സ്വകാര്യ ബില്ലുകൾ അവതരിപ്പിക്കും
- കുര്‍ചോറം രവീന്ദ്ര ഭവനില്‍ ആദ്യമായി പാസ്പോർട്ട് സേവാ ക്യാമ്പ്
- വിരേഷ് ബോര്‍ക്കര്‍ നിരാഹാരസമരം അവസാനിപ്പിച്ചു
- ഗോവയിലെ നിശാക്ലബിലുണ്ടായ തീപിടുത്ത ദുരന്തം: 13 പേർക്കെതിരെ പോലീസ് കുറ്റപത്രം സമർപ്പിച്ചു
- ചലച്ചിത്രോത്സവത്തിന് ഇന്ന് തിരശീല വീഴും പ്രദർശിപ്പിച്ചത് 35 ഓളം സിനിമകൾ

