ഗോവ : പനാജിയില്‍ കാറ് റിവേഴ്‌സ് ചെയ്യുന്നതിനിടെ 18 കാരന്‍ കാല്‍നടയാത്രക്കാരനെ ഇടിച്ചു തെറിപ്പിച്ചു. തലിഗാവ് നിവാസി ഷാഹിദ് മൊഹറം അൻസാരിയാണ് അപകടകരമായ വിധത്തില്‍ കാര്‍ ഓടിച്ചത്. ഇയാള്‍ മദ്യപിച്ചിരുന്നതായി പൊലീസ് പിന്നീട് പറഞ്ഞു. സിസിടിവി ദൃശ്യങ്ങള്‍ അനുസരിച്ച് ആദ്യം പര്‍ക്ക് ചെയ്തിരുന്ന ഒരു ഇരുചക്രവാഹനത്തെ ഇടിച്ചതിന് ശേഷമാണ് ഇയാള്‍ വേഗത്തില്‍ വാഹനം റിവേഴ്സ് എടുത്ത് കാല്‍നടയാത്രക്കാരനായ മുകള്‍ ജോഷി എന്നയാളെ ഇടിച്ചത്. കാലിന് പരിക്കേറ്റ ഇദ്ദേഹത്തെ ഗോവ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാവിലെ 8 മണിയോടെ ആയിരുന്നു സംഭവം. സ്പായിലെ ജീവനക്കാരനായ അന്‍സാരിയെ സംഭവത്തിനുശേഷം, പോലീസ് നോർത്ത് ഗോവ ജില്ലാ ആശുപത്രിയിലേക്ക് പരിശോധനയ്ക്കായി അയച്ചിരുന്നു, മദ്യത്തിന്റെ സാന്നിധ്യം സ്ഥിരീകരിച്ച ശേഷം, മദ്യപിച്ച് വാഹനമോടിച്ചതിന് അയാൾക്കെതിരെ എഫ്‌ഐആർ ഫയൽ ചെയ്തു.
Trending
- ഗോവ വന വൈവിധ്യ ഉത്സവം ജനുവരി 17 മുതല്‍
- യൂണിറ്റി മാള്‍ പദ്ധതി റദ്ദാക്കുന്നത് വരെ പ്രതിഷേധം തുടരുമെന്ന് പ്രദേശവാസികള്‍
- ഗോവയില്‍ ജനുവരി 10 ന് ഗ്രീൻ ഗ്ലോ ഫെസ്റ്റിവൽ
- കേരളസമാജം പനാജിയുടെ ഡയമണ്ട് ജൂബിലി ആഘോഷം ജനുവരി 10 ന്
- ഗോവയില്‍ തെരുവ് നായ്ക്കൾക്കായി ലോകോത്തര നിലവാരമുള്ള ആശുപത്രി ആരംഭിക്കും
- ഗോവയില്‍ പുതിയ അധ്യയന വര്‍ഷം മുതല്‍ വേൾഡ് പീസ് യൂണിവേഴ്സിറ്റി സ്ഥാപിക്കും
- ജസ്റ്റിസ് സന്ദീപ് ഷിന്‍ഡെ അടുത്ത ഗോവ ലോകായുക്ത
- ജോലി സമയത്ത് സര്‍ക്കാര്‍ ഓഫീസുകളിൽ സ്വകാര്യ പരിപാടികൾ നിരോധിച്ച് ഗോവ സർക്കാർ

